Pages

Thursday, November 28, 2024

The Three Stages of Action: Jung’s Perspective on Insight, Inner Work, and Moral Strength



Carl Gustav Jung, the renowned Swiss psychologist, outlined a profound framework for understanding human activity in three stages: insight, preliminary internal work, and action. His perspective highlights the interplay between psychology and moral strength in navigating these stages effectively.



Stage 1: Insight

The first stage, insight, involves the moment of realization or clarity—a spark of understanding that illuminates a path forward. This stage requires deep psychological engagement. It is through self-reflection, emotional awareness, and intellectual curiosity that we uncover truths about ourselves and the world. Insight is the foundation for change, but it is only the beginning.


Stage 2: Preliminary Internal Work

Once insight is achieved, the individual must prepare to act. This stage shifts focus from psychology to moral strength. Here, one must process the insight, align it with personal values, and overcome internal resistance. It requires discipline, ethical reflection, and a commitment to integrity. This is not merely an intellectual exercise—it is about building the moral resolve needed to follow through.


Stage 3: Action

The final stage is action, where insight and preparation manifest in the real world. At this point, moral strength becomes paramount. Courage, determination, and ethical principles drive the individual to act in accordance with their understanding. Action tests the resolve built in the previous stages, demanding that we translate internal work into meaningful external outcomes.


Why It Matters

Jung’s model reminds us that while psychology helps us uncover insights and understand ourselves, it cannot replace the moral strength required to prepare for and take action. True transformation relies on integrating psychological understanding with ethical willpower. Insight without action is incomplete; action without preparation can be misguided.


By balancing these elements, we can move from realization to meaningful change, navigating life with both self-awareness and moral integrity.

Monday, October 9, 2017

Desert Safari- Short Film Script

കഥ, തിരക്കഥ- സുജിത് നായര്‍

സീന്‍- 1
(രാത്രി, ഗള്‍ഫിലെ തിരക്കുള്ള ഒരുനഗരം)

ജോലി കഴിഞ്ഞ് വീടെത്താനായി കുറെ പേരും മറ്റെന്തൊക്കെയോ ആവശ്യങ്ങള്‍ക്കായി വേറെ ചിലരും നിരത്തിലൂടെ വാഹനങ്ങളിലും കാല്‍നടയായും പോകുന്നു.
മിഡ് ഷോട്ടില്‍ നിന്ന് വൈഡിലേക്ക് ക്യാമറ നീങ്ങുമ്പോള്‍ പ്രകാശ പൂരിതമായ നഗരത്തിന്‍റെ ആകാശ കാഴ്ച...


സീന്‍- 2
(രാത്രി, ഒരു ഫ്ലാറ്റിന്‍റെ ബാല്‍ക്കണി)
ഒരാള്‍(യുവാവ്, 30 വയസ്സ് പ്രായം) മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ആയാള്‍‍ ഓഫീസില്‍ നിന്ന് എത്തിയിട്ട് അധികമായിട്ടില്ല. ഡ്രസ് പകുതി ചേഞ്ച് ചെയ്തിട്ടുണ്ട്. പാന്‍റും ബനിയനുമാണ് വേഷം...

ഫോണിന്‍റെ മറുപുറത്ത് നിന്ന് പുറത്ത് കേള്‍ക്കുന്ന ശബ്ദത്തിലൂടെ സംസാരിക്കുന്ന ആളുടെ പേര് സിദ്ദിഖെന്ന് വ്യക്തമാകുന്നു.

ഫോണിലൂടെയുള്ള ശബ്ദം: എടാ സിദ്ദിഖെ അവള്‍ക്ക് രാഹുലിനോടെന്തോ ഉണ്ടെന്നാ എനിക്ക് തോന്നണെ... എപ്പഴും രണ്ടുംകൂടി ചുറ്റിക്കറങ്ങലും അടക്കിയുള്ള സംസാരവും.... എല്ലാംകൂടി എന്തോ എനിക്ക് തോന്നുന്നു നിന്‍റെ മോഹമൊക്കെ പോക്കടിയാകുമെന്ന്....


സിദ്ദിഖ്: ങ്ഹും... ആ പന്ന പരട്ടയെ നാട്ടീന്ന് കൊണ്ടുവന്ന് ജോലീം വാങ്ങിക്കൊടുത്ത് കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നതിന് ഇതൊക്കെ എനിക്ക് കിട്ടണം... ഡാ.. നീ പറ... ഞാനിപ്പം എന്താ ചെയ്ക....?

ഫോണിലൂടെയുള്ള ശബ്ദം: സിദ്ദിഖെ, ഈ കാണുന്ന നഗരവും സുഖസൗകര്യങ്ങളുമെല്ലാം നമ്മള്‍ മനുഷ്യരൊണ്ടാക്കിയതാടാ... വെറുതെ വിഷമിച്ചിരുന്നിട്ടോ വിട്ടുകൊടുത്തിട്ടോ കാര്യമില്ല.... എല്ലാം വെട്ടിപ്പിടിക്കണം... അത് പെണ്ണായാലും മണ്ണായാലും... അല്പം കടന്ന കൈയ്യാ.... എന്നാലും നിനക്കവളെ വേണമെങ്കില്‍ അത് ചെയ്തേ പറ്റൂ....
(സിദ്ദിഖിന്‍റെ മുഖത്ത് ദേഷ്യവും വിഷമവും ആകാക്ഷയും)

സിദ്ദിഖ്: നീയെന്താ ഉദ്ദേശിക്കുന്നെ... എന്താണെന്ന് ഒന്ന് തെളിച്ച് പറയ്...
ഫോണിലൂടെയുള്ള ശബ്ദം: തട്ടിക്കളയടാ... ആ തെണ്ടിയെ.... വഴി ഞാന്‍ പറഞ്ഞുതരാം....
(ഫോണിലൂടെ അടക്കിയുള്ള അവരുടെ സംസാരത്തില്‍ നിന്ന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് സിദ്ദിഖ് ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് പോകുന്നു...)



സീന്‍-3
(രാത്രി, ഫ്ലാറ്റിലെ റൂം)
സിദ്ദിഖ് രാഹുലിനെ വിളിക്കുന്നു. രാഹുലിന്‍റെ ചിത്രം ഫോണില്‍തെളിയുന്നു...

സിദ്ദിഖ്: അളിയാ നീ ഒറങ്ങിയോ...?
രാഹുല്‍: ഇല്ലെടാ.... ഒരാളുടെ കോള്‍പ്രതീക്ഷിച്ചിരിക്കുവാ...
(എന്തോ അര്‍ത്ഥം വച്ച് മൂളി സിദ്ദിഖ് തലയാട്ടുന്നു)

സിദ്ദിഖ്: എടെയ് നമുക്ക് ഈ വെള്ളിയാഴ്ച ഒന്ന് കറങ്ങാന്‍ പോയാലോ...ഒരുഗ്രന്‍ സ്ഥലമുണ്ട്... ചെറുതായൊന്ന് കൂടി വൈകീട്ട് അവിടെ തങ്ങി ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്താം... എന്താ...

രാഹുല്‍: സ്ഥലം പറയെടാ.... ദൂരെ എവിടെയെങ്കിലുമാണോ...? ഒരുമാതിരി സ്ഥലങ്ങളെല്ലാം പോയിക്കഴിഞ്ഞില്ലെ.. ഇനിയേതാ ഈ ഉഗ്രന്‍ സ്ഥലം... എന്തായാലും അളിയന്‍ തീരുമാനിച്ചോ... ഞാന്‍ റെഡി...

സിദ്ദിഖ്:  നീ നോക്കിക്കോ... ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയാവുമെടാ വെള്ളിയാഴ്ച... സസ്പെന്‍സ് പൊളിക്കുന്നില്ല.... കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ....
(സിദ്ദിഖിന്‍റെ മുഖത്ത് പകയുടെ ഭാവപ്പകര്‍ച്ച)


സീന്‍- 4
(വെള്ളിയാഴ്ച, പുലര്‍ച്ചെ, റോഡ്)

റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന കാറ്. കാറിനുള്ളില്‍ സിദ്ദിഖും രാഹുലും. സിദ്ദിഖാണ് കാറോടിക്കുന്നത്.
വിവിധ സ്ഥലങ്ങള്‍ കടന്ന് അവര്‍ ആള്‍പ്പാര്‍പ്പില്ലാത്ത വന്യമായ മരുഭൂമിയിലൂടെ യാത്ര തുടരുന്നു. ഇടയ്ക്ക് വഴിയരികിലുള്ള വലിയൊരു മരത്തിന്‍റെ താഴെ അവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നു.


സീന്‍- 5
(മരത്തണല്‍, പകല്‍)
വാഹനത്തില്‍ നിന്ന് മദ്യവും കയ്യില്‍ കരുതിയിരുന്ന ആഹാരവുമെല്ലാം എടുത്ത് ആ മരത്തണലില്‍ അവര്‍ ഇരിക്കുന്നു.
(ജംപ് കട്ട് ഷോട്ടുകളിലൂടെ അവര്‍ തമ്മിലുള്ള സംസാരവും തര്‍ക്കവും എല്ലാം പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയില്‍ കാണാം)

Cut to Scene 6

സീന്‍-6
(മരുഭൂമി, പകല്‍)
മരച്ചുവട്ടില്‍ നിന്നും അകലേക്ക് ഓടുന്ന രാഹുലും സിദ്ദിഖും. രണ്ട് പേരുടെയും വസ്ത്രങ്ങള്‍ കീറിയിട്ടുണ്ട്. മുഖത്ത് മുറിവുകളുടെ പാടുകളില്‍ നിന്ന് അവര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിട്ടുണ്ടെന്ന് വ്യക്തം.
സിദ്ദിഖില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന രാഹുലിന്‍റെ മുഖം ക്ലോസ്സപ്പില്‍.... അവര്‍ ഇരുവരും നന്നെ ക്ഷീണിതരാണ്...
(അവരുടെ കിതപ്പിന്‍റെ ശബ്ദവും വരണ്ടുതുടങ്ങിയ ചുണ്ടുമെല്ലാം മരുഭൂമിയുടെ വന്യതയെ തുറന്ന് കാട്ടുന്നു...)

തളര്‍ന്ന് താഴെ വീഴുന്ന രാഹുലിനെ സിദ്ദിഖ് വീണ്ടും മര്‍ദ്ദിക്കുന്നു... അവശനായി വീണ് കിടക്കുന്ന അവനെ ഉപേക്ഷിച്ച് നടന്ന് നീങ്ങാന്‍തുടങ്ങുന്പോള്‍ സിദ്ദിഖും തളര്‍ന്ന് വീഴുന്നു.

(Dissolve to സീന്‍- 7)

സീന്‍- 7
(മരുഭൂമി, പകല്‍)
തളര്‍ന്ന് കിടക്കുന്ന സിദ്ദിഖിനെ തട്ടിയുണര്‍ത്തുന്ന രാഹുല്‍. അവന്‍റെ മുഖത്ത് അല്പം പരിഭ്രമമുണ്ട്...

രാഹുല്‍: ഡാ, സിദ്ദിഖെ... പോട്ടടാ നീ എഴുന്നേല്‍ക്ക്.... നീയെന്തൊക്കെയോ മനസ്സില്‍വച്ച് പറഞ്ഞപ്പോ ഞാനും....
(പെട്ടന്ന് ചാടിയെഴുന്നേല്‍ക്കുന്ന സിദ്ദിഖ് ചുറ്റുപാടും നോക്കുന്നു....)
സിദ്ദിഖ്: നമ്മളെവിടെയാ... എവിടെയാ നമ്മുടെ കാര്‍ പാര്‍ക്ക് ചെയ്തിരുക്കുന്നെ... എനിക്ക് ഭയങ്കര ദാഹം...
(മണല്‍പ്പരപ്പില്‍ ദിക്കറിയാതെ ഇവരുവരും നാലുവശങ്ങളിലേക്കും ഓടുകയും വന്ന വഴി പരതുകയും ചെയ്യുന്നു....)

(ക്യാമറ മുകളിലേക്ക് ഉയരുമ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന സിദ്ദിഖിന്‍റെയും രാഹുലിന്‍റെയും മുഖങ്ങള്‍)
(ഫുള്‍ സൂം ഔട്ടില്‍ അതിരുകളറിയാത്ത ആ മരുഭൂമിയുടെ നടുവില്‍ കറുത്ത രണ്ട് ബിന്ധുക്കള്‍പോലെ അവരുടെ കാഴ്ച.)

സീന്‍-8
ക്ലൈമാക്സ്....
(മരുഭൂമിയുടെ ആകാശ കാഴ്ചയില്‍ സിനിമ വോയിസ് ഓവറില്‍ സ്ക്രീനില്‍തെളിയുന്ന ചില വാചകങ്ങളിലൂടെ അവസാനിക്കുന്നു...)


വോയിസ് ഓവര്‍- സൗഹൃദവും പ്രണയവും സ്നേഹമെന്ന വികാരം തന്നെയാണ്. സ്വാര്‍ത്ഥത കലരുമ്പോള്‍ ചില സ്നേഹം നമ്മള്‍ സൗകര്യപൂര്‍വ്വം നമ്മുടെയുള്ളില്‍ത്തന്നെ കുഴിച്ചുമൂടുന്നു....
അതിജീവനത്തിന്‍റെ വഴികളില്‍ ഇവിടെ സിദ്ദിഖും രാഹുലും വീണ്ടും തോളോടുതോള്‍ ചേരുകയാണ്... നടപ്പാതകളുടെ ഓര്‍മ്മ പോലും അവശേഷിപ്പിക്കാത്ത മരുഭൂമിയില്‍ ജീവിതമെന്ന മരുപ്പച്ച തേടി അവര്‍ യാത്രതുടരുന്നു.
..........................................................................................


Friday, May 27, 2016

Shadows Of Silence

സീൻ 1 
ലൊക്കേഷൻ: സർക്കാർ ആശുപത്രി മോർച്ചറി പരിസരം - സന്ധ്യ


ആശുപത്രിയുടെ വിജനമായ ഒരു മൂലയിൽ പഴയ മോർച്ചറി കെട്ടിടം. മങ്ങിയ ചുവപ്പും മഞ്ഞയും കലർന്ന സന്ധ്യാവെളിച്ചം. മോർച്ചറിക്ക് പുറത്തെ വരാന്തയിൽ പത്തോളം ആളുകൾ കൂടിനിൽക്കുന്നു. സ്ത്രീകളുടെ അടക്കിപ്പിടിച്ച കരച്ചിലും പുരുഷന്മാരുടെ പതിഞ്ഞ സംസാരവും കേൾക്കാം.


അല്പം മുമ്പ് മരിച്ച ഒരാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി അകത്തേക്ക് കയറ്റിയതിന്റെ ബാക്കിയെന്നോണം സ്ട്രെച്ചർ വരാന്തയിൽ ഒഴിഞ്ഞു കിടക്കുന്നു. മോർച്ചറി വാച്ച്‌മാൻ (55) ദൂരെ ഒരു തൂണിൽ ചാരി നിർവികാരനായി ഇതെല്ലാം നോക്കി നിൽക്കുന്നു. മരണം അയാൾക്ക് നിത്യക്കാഴ്ചയാണ്.


നേരം ഇരുട്ടുന്നു. ബന്ധുക്കളും ആശുപത്രി ജീവനക്കാരും ഓരോരുത്തരായി അവിടെനിന്നും നീങ്ങുന്നു. അവസാനം സെക്യൂരിറ്റി ജീവനക്കാരൻ മോർച്ചറിയുടെ പുറത്തെ ഇരുമ്പ് ഗ്രില്ലുകൾ വലിയ ശബ്ദത്തോടെ വലിച്ചടയ്ക്കുന്നു. 


(Sound: ഗ്രില്ലുകൾ വലിഞ്ഞടയുന്ന ലോഹശബ്ദം പശ്ചാത്തലത്തിൽ മുഴങ്ങുന്നു)


സീൻ 2 
ലൊക്കേഷൻ: മോർച്ചറി വരാന്ത - രാത്രി

രാത്രി കനത്തിരിക്കുന്നു. വരാന്തയിലെ ഏക ബൾബ് ഇടയ്ക്കിടെ മിന്നിത്തെളിയുന്നു. മോർച്ചറി വാച്ച്‌മാൻ തന്റെ കസേരയിൽ ഇരിക്കുകയാണ്. പക്ഷേ, പതിവ് നിസംഗത അയാളുടെ മുഖത്തില്ല. 

അയാൾ അങ്ങേയറ്റം പരിഭ്രാന്തനാണ്. നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിയുന്നു. അയാൾ ചുറ്റും നോക്കുന്നു, ഇരുട്ടിൽ എന്തോ ഒന്ന് അയാൾ തിരയുന്നതുപോലെ. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ അയാൾ ഷർട്ടിന്റെ ബട്ടൺ അയച്ചുവിടുന്നു.


സീൻ 3 
ലൊക്കേഷൻ: മോർച്ചറി പരിസരം - രാത്രി

പുറത്ത് കാറ്റ് ശക്തമാകുന്നു. മരച്ചില്ലകൾ ഉലയുന്ന ശബ്ദം. വാവലുകളുടെ ചിറകടിയും ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദവും അന്തരീക്ഷത്തിൽ ഭീതി നിറയ്ക്കുന്നു. 

പെട്ടെന്ന്, മോർച്ചറിക്കുള്ളിൽ നിന്ന് ഒരു ദീനമായ നിലവിളി ഉയർന്നുകേട്ടു. മോർച്ചറി വാച്ച്‌മാൻ ഞെട്ടി എഴുന്നേറ്റു. അയാൾ തന്റെ പഴയ ടോർച്ച് തെളിയിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് അടിച്ചു.


ചുമരുകളിൽ വലിയ നിഴലുകൾ ആടുന്നു. എന്തോ ഉറപ്പുവരുത്താനെന്നോണം, വിറയ്ക്കുന്ന കൈകളോടെ അയാൾ മോർച്ചറിയുടെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നു.


സീൻ 4 
ലൊക്കേഷൻ: മോർച്ചറിക്കുള്ളിൽ - രാത്രി

ഷട്ടറുകൾ തുറക്കുമ്പോൾ തണുത്തുറഞ്ഞ കാറ്റ് പുറത്തേക്ക് വരുന്നു. ടോർച്ച് വെളിച്ചത്തിൽ മോർച്ചറിയുടെ ഉൾഭാഗം ദൃശ്യമാകുന്നു. സ്റ്റീൽ ടേബിളുകളിൽ വെള്ളത്തുണി പുതപ്പിച്ച അഞ്ചാറ് മൃതദേഹങ്ങൾ. നിശ്ശബ്ദത ഭയാനകമാണ്.


മോർച്ചറി വാച്ച്‌മാൻ ഓരോ ടേബിളിനടുത്തും ചെല്ലുന്നു. വിറയ്ക്കുന്ന കൈകളാൽ ഓരോ ശവത്തിന്റെയും പുതപ്പ് മാറ്റി നോക്കുന്നു. അയാളുടെ കണ്ണുകളിൽ ഭയം കട്ടപിടിക്കുന്നു. ഇടയ്ക്കിടെ അയാൾ പിന്നിലേക്ക് നോക്കുന്നുണ്ട്. (Cut To: പുറത്ത് വാച്ച്‌മാൻ ഇരുന്ന കസേര ഒഴിഞ്ഞുകിടക്കുന്നു. കാറ്റിൽ അത് ചെറുതായി ആടുന്നു.)


സീൻ 5 
ലൊക്കേഷൻ: മോർച്ചറിക്കുള്ളിൽ - രാത്രി

ഫ്രീസറിൽ നിന്നുള്ള മഞ്ഞിന്റെ വെള്ളപ്പുക അന്തരീക്ഷത്തിൽ പടരുന്നു. മോർച്ചറി വാച്ച്‌മാൻ  ഭ്രാന്തമായ വേഗത്തിൽ മൃതദേഹങ്ങൾ പരിശോധിക്കുകയാണ്. പെട്ടെന്ന് പുറത്ത് ഒരു ഭാരമുള്ള വസ്തു വീഴുന്ന ശബ്ദം കേട്ട് അയാൾ തറഞ്ഞുനിൽക്കുന്നു.

സീൻ 5A (Cut To): 

പുറത്തെ വരാന്തയിൽ മോർച്ചറി വാച്ച്‌മാന്റെ കസേരയിൽ ഇപ്പോൾ ഒരാൾ ഇരിക്കുന്നുണ്ട്. അയാളുടെ മുഖം വ്യക്തമല്ല. പക്ഷേ, അയാളുടെ വലതുകാലിലെ പെരുവിരൽ പാതി മുറിഞ്ഞുതൂങ്ങിക്കിടക്കുന്നു. തറയിലേക്ക് രക്തം തുള്ളികളായി വീഴുന്നു. അയാൾ പുതച്ചിരിക്കുന്ന വെള്ളത്തുണിയിൽ പുതിയ രക്തക്കറകൾ പടരുന്നു.

സീൻ 5 തുടർച്ച: 

അകത്ത് മോർച്ചറി വാച്ച്‌മാൻ ഒരു ടേബിളിനടുത്തെത്തുന്നു. അവിടെ പുതപ്പ് മാത്രമേയുള്ളൂ, മൃതദേഹമില്ല! ടേബിളിൽ നിന്ന് രക്തം താഴേക്ക് ഇറ്റുവീഴുന്നു. പെട്ടെന്ന് മോർച്ചറി വാച്ച്‌മാന്റെ കാൽപാദത്തിൽ തണുത്തതും വഴുവഴുപ്പുള്ളതുമായ എന്തോ ഒന്ന് സ്പർശിക്കുന്നു. അയാൾ കുനിഞ്ഞ് കൈകൊണ്ട് തൊട്ടുനോക്കുന്നു. ടോർച്ച് വെളിച്ചത്തിൽ തന്റെ കയ്യിലെ ചടുരക്തം കണ്ട് അയാൾ അലറിവിളിക്കുന്നു.

സീൻ 5B (Flash/Vision): 

ആ നിലവിളിക്കിടയിൽ വ്യക്തമല്ലാത്ത ഒരു ദൃശ്യം മിന്നിമറയുന്നു. ഇരുട്ടിൽ രണ്ട് രൂപങ്ങൾ തമ്മിലുള്ള മല്ലയുദ്ധം. ഒരാൾ മറ്റൊരാളെ കഴുത്തുഞെരിച്ചു കൊല്ലുന്നു. കൊലയാളി മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നു.

സീൻ 5 തുടർച്ച: 

വാച്ച്‌മാൻ പ്രാണഭയത്തോടെ മോർച്ചറിക്ക് പുറത്തേക്ക് ഓടുന്നു. അയാൾ ഓടുമ്പോൾ മോർച്ചറിക്കുള്ളിലെ ലൈറ്റുകൾ ഓരോന്നായി മിന്നിത്തെളിയുന്നു. ആ വെള്ളവെളിച്ചത്തിൽ അയാളുടെ ഭയചകിതമായ മുഖം തെളിയുന്നു. ഒരു മനുഷ്യന്റെ ദീനമായ അലർച്ചയോടെ ആ വെളിച്ചം ഇരുട്ടിലേക്ക് ആണ്ടുപോകുന്നു.


സീൻ 6 
ലൊക്കേഷൻ: മോർച്ചറി പരിസരം - പ്രഭാതം

പുതിയൊരു പ്രഭാതം. മോർച്ചറിക്ക് പുറത്ത് തലേദിവസം കണ്ട അതേ ആളുകൾ നിൽക്കുന്നു. അവർ ഒരു മൃതദേഹം ഏറ്റുവാങ്ങാനായി കാത്തുനിൽക്കുകയാണ്. സ്ട്രെച്ചറിൽ ഒരു മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നു.


സീൻ 7 
ലൊക്കേഷൻ: ശ്മശാനത്തിലേക്കുള്ള വഴി - പകൽ

ഒരു ശവമഞ്ചലുമായി ആളുകൾ നടന്നുനീങ്ങുന്നു. ആ മഞ്ചലിലുള്ളത് മോർച്ചറി വാച്ച്‌മാന്റെ മൃതദേഹമാണ്. (BGM: "സമയമായി രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു..." എന്ന വിലാപഗാനം പശ്ചാത്തലത്തിൽ)


ക്യാമറ മഞ്ചലിലേക്ക് അടുക്കുന്നു. അവിടെ കറുത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു: "ഇന്നു ഞാൻ, നാളെ നീ."


സീൻ 8 
ലൊക്കേഷൻ: മോർച്ചറി വരാന്ത - പകൽ

പഴയ മോർച്ചറിക്ക് പുറത്ത് മോർച്ചറി വാച്ച്‌മാൻ ഇരുന്ന കസേര ഒഴിഞ്ഞുകിടക്കുന്നു. അതിനടുത്ത് തറയിൽ അയാൾ ഉപയോഗിച്ചിരുന്ന ആ ചെറിയ ടോർച്ച് മണ്ണിൽ വീണുകിടക്കുന്നു. കാറ്റിൽ മോർച്ചറിയുടെ ഗ്രില്ലുകൾ നേരിയ ശബ്ദത്തോടെ ആടുന്നു.

Thursday, October 22, 2015

വിധിയെ ഓടി തോല്‍പ്പിക്കുന്നവന്‍ !

കുഴിബോംബ് സ്ഫോടനത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ബ്ലേഡ് റണ്ണറായി വിജയങ്ങള്‍ കൊയ്യുന്ന മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്‍റിലെ ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരനെ പരിചയപ്പെടാം

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.


2016 പാരാലിംപിക്‌സിന് യോഗ്യത നേടിയ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിലെ(എം.ഇ.ജി) ബ്ലേഡ് റണ്ണര്‍ അനന്ദന്‍ ഗുണശേഖരന്‍ ഇന്ന് രാജ്യത്തിന്‍റെ തന്നെ അഭിമാനമാണ്. ദക്ഷിണ കൊറിയയിലെ മ്യൂങ്യോംഗില്‍ ഒക്ടോബര്‍ 11ന് അവസാനിച്ച ആറാമത് ലോക സൈനിക കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് വികലാംഗരുടെ ഒളിംപിക്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരാലിംപിക്‌സിന് അനന്തന്‍ യോഗ്യത നേടിയത്. 24.04 സെക്കന്റിന്റെ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ ആയിരുന്നു ഈ ഇരുപത്തൊമ്പതുകാരന്റെ നേട്ടം. ഇതിന് പുറമെ 100 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായി(12.55 സെക്കന്റ്- ഫോട്ടോഫിനിഷില്‍ .05 സെക്കന്റില്‍ രണ്ടാമതായി). ടി-44 വിഭാഗത്തിലാണ് ബെംഗളൂരു ആസ്ഥാനമായ എം.ഇ.ജിയിലെ കായികതാരം മത്സരിച്ചത്. കീഴടക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ത്രസിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു പര്യടനം.


ദക്ഷിണ കൊറിയയില്‍ അനന്തന് കിട്ടിയ സ്വര്‍ണ മെഡല്‍

കൈയ്യും കാലുമുള്ള മനുഷ്യരിലേറെപ്പേര്‍ക്കും ഇല്ലാത്ത ഒന്ന് അനന്ദന്‍ ഗുണശേഖരനുണ്ട്. ഇച്ഛാശക്തി. തോല്‍ക്കില്ലെന്നും ജയിക്കണമെന്നുമുള്ള അടങ്ങാത്ത വാശി. ബ്ലേഡ് റണ്ണറെന്ന് കേട്ടാല്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‍റെ പേര് ഓടിയെത്തിയിരുന്ന ഇന്ത്യാക്കാരുടെ മനസ്സിലേക്ക് അനന്തനും സുവര്‍ണ സിംഹാസനമിട്ട് ഇരുപ്പുറപ്പിക്കുകയാണ്. അതെ, ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍ ഒന്നിനും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തിന്റെ പര്യായമായിരിക്കുന്നു. അനന്തനെ അറിയണമെങ്കില്‍ അനന്തന്റെ നേട്ടത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഏഴ് വര്‍ഷം പിന്നിലേക്ക് പോകണം. അഖണ്ഡ ഭാരതത്തിന്‍റെ മുറിക്കപ്പെട്ട ദുഖങ്ങളുടെ അവശേഷിപ്പായ അങ്ങ് ജമ്മുകാശ്മീരിലേക്ക്.


വര്‍ഷം 2008, അനന്തന്‍ പട്ടാളത്തില്‍ ചേര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന കാലം. അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു നാള്‍ കുഴിബോംബ് പൊട്ടി ആ ചെറുപ്പക്കാരന് ഇടംകാല്‍ നഷ്ടമായി. പഠനകാലം മുതലെ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം സമര്‍ത്ഥനായിരുന്ന അവന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ തളര്‍ന്ന് പോകുന്നിടത്ത് ആത്മശക്തി വീണ്ടെടുത്തതും ഉയരങ്ങള്‍ കീഴടക്കണമെന്ന് ഉറച്ച് വിശ്വസിച്ചതുമാണ് അനന്തനിലെ കായികതാരത്തെ ഉണര്‍ത്തിയത്. 


 സ്വര്‍ണ മെഡലുമായി ദക്ഷിണ കൊറിയയില്‍ 

ലോകം കീഴടക്കാന്‍ പോകുന്നത്ര ചൂടുമായി ഉള്ളിലെവിടെയോ ഒരഗ്നി എരിഞ്ഞ് തുടങ്ങി. ഉറക്കം പോലും നഷ്ടപ്പെടുത്തിയ അത് അവന്‍റെ കൈകകളിലേക്കും കാലുകളിലേക്കും പ്രവഹിച്ചു. മുറിഞ്ഞുപോയ ഇടതുകാലിന്‍റെ ഭാഗത്ത് കൃത്രിമക്കാല്‍ വച്ചുചേര്‍ത്ത് അനന്തന്‍ ട്രാക്കിലിറങ്ങി. ശരീരത്തോട് ഇനിയും ചേരാത്ത നിര്‍ജീവ അവയവം മുട്ടിലെ മുറിപ്പാടില്‍ ഉരയുമ്പോള്‍ സിരകളിലും ഞരമ്പുകളിലും വേദന മിന്നല്‍പോലെ പടര്‍ന്നു. ആരോടും പറയാതെ ആ വേദനകള്‍ കടിച്ചമര്‍ത്താന്‍ അന്ന് സഹായമായത് സ്വപ്‌നങ്ങളുടെ നിറുകയില്‍ പറന്ന അവന്‍റെ മനസ്സായിരുന്നു. അതെല്ലാം അധികമാരും അറിയാത്ത അനന്തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ കഴിഞ്ഞ നാളുകള്‍. വര്‍ത്തമാനം പറയുന്നത് വിശ്വവിജയിലേക്കുള്ള ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍റെ വീരഗാഥകള്‍. കായികലോകം ഇനിയും കാണാനിരിക്കുന്ന അത്ഭുത കാഴ്ചകള്‍.


2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബ്ലേഡ് കാലുകളില്‍ പറക്കുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്‍ററിന്‍റെ സ്ഥാനത്തേക്ക് 2016 ബ്രസീല്‍ റിയോ ഡി ജനീറോയില്‍ അനന്തന്‍ ഗുണശേഖരനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു ഇന്ത്യയും ഏഷ്യന്‍ വന്‍കരയും. അത് നടക്കാത്ത മോഹമല്ലെന്ന് അനന്തന്‍ പിന്നിട്ട വഴികള്‍ നോക്കിയാല്‍ മനസ്സിലാകും. 

തമിഴ്‌നാട് കുംബകോണം സ്വദേശിയായ അനന്തന്‍ ഗുണശേഖരന്‍ 2005 സെപ്തംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ഇ.ജിയിലെ 10 എഞ്ചിനീയറിംഗ് റജിമെന്‍റില്‍ പോസ്റ്റിംഗായി. 2008 ജൂണ്‍ നാലിനാണ് പാകിസ്ഥാന്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. കൃത്രിമ കാല്‍ സ്ഥാപിക്കുന്ന പൂനെയിലെ എ.എല്‍.സി ആശുപത്രിയില്‍ തൊട്ടടുത്തമാസം ഇടതുകാല്‍ മുറിച്ച് മാറ്റി. മികച്ച കായിക ക്ഷമതയുണ്ടായിരുന്ന അനന്തനെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബ്ലേഡ് റണ്ണിംഗിനായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തതാണ് വഴിത്തിരിവായത്. 

ബ്ലേഡ് റണ്ണര്‍ അനന്തന്‍ ഗുണശേഖരന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സ്വീകരണം നല്‍കിയപ്പോള്‍
നല്ല തന്‍റേടവും ആത്മവിശ്വാസവുമുള്ള അനന്തന് അംഗവൈകല്യത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ ഏറെനാള്‍ വേണ്ടിവന്നു. കൃത്രിമക്കാലുമായി 2008 ഡിസംബറില്‍ തന്നെ ട്രാക്കിലിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. വിട്ടുവീഴ്ചയില്ലാത്ത കഠിന പരിശീലനങ്ങളുടെ നാല് വര്‍ഷമായിരുന്നു പിന്നീട്. പതുക്കെ നിലവാരമുള്ള അത്‌ലറ്റായി അനന്തന്‍ മാറി. 2012ല്‍ 2.5 കിലോമീറ്റര്‍ മുംബെയ് മാരത്തണ്‍ 9.58 മിനുട്ടില്‍ ഓടിയെത്തി രണ്ടാം യൗവനത്തിന്‍റെ വരവറിയിച്ചു. ട്രാക്കിലെ അനന്തന്‍റെ കഴിവ് കണ്ടറിഞ്ഞ റജിമെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ മുടക്കി കൃത്രിമ കാലിന് പകരം ബ്ലേഡ് വാങ്ങി നല്‍കി. ബ്ലേഡ് വച്ച് ഓട്ടത്തിനിറങ്ങിയ അനന്തന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 

അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഡലുകള്‍ ഈ കായികതാരം ഇതിനോടകം വാരിക്കൂട്ടി. ടുണീഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.സി. അത്‌ലറ്റിക് ഗ്രാന്റ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. അതേവര്‍ഷം ചൈനയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം നടത്തി. 2015 സെപ്തംബറില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക പാരാ ഗെയിംസിലും 200 മീറ്ററില്‍ 100 മീറ്ററിലും ഒന്നാമതെത്തി. 


എം.ഇ.ജിയിലെ സുഹൃത്തുക്കള്‍ അനന്തനെ എതിരേറ്റ് കൊണ്ടുപോകുന്നു

ഈ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ലോക സൈനിക കായികമേളയില്‍ എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 5,000 കായികതാരങ്ങളാണ് പങ്കെടുത്തതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ അനന്തന്‍ നേടിയ സ്വര്‍ണത്തിന്‍റെ മാറ്ററിയാം. റിയോ ഡി ജനീറോയിലെ പാരാലിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍ക്ക് വമ്പന്‍ സ്വീകരണമാണ് മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്റ് ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അഭിമാനത്തോടെ എല്ലാ സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. 

എം.ഇ.ജിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ലാന്‍സ് നായിക് അനന്തന്‍

ബെംഗളൂരുവില്‍ അള്‍സൂര്‍ തടാകത്തിന്റെ അടുത്ത് താമസിക്കുന്ന അനന്തന്‍ ഗുണശേഖരന്‍ കണ്ഡീരവ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. എല്ലാ ദിവസവും ആറ് മണിക്കൂറോളമാണ് പരിശീലനം. ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ നേട്ടത്തിനെല്ലാം കാരണമെന്ന് അനന്തന്‍ പറയുന്നു. എല്ലാ ദിവസവും വെല്ലുവിളികളുടേതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലെല്ലാം വിജയത്തില്‍ കുറച്ച് ഒന്നും സ്വപ്‌നം കാണാറില്ല.


 പാരാലിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഈ പട്ടാളക്കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്ന് പറയേണ്ടിവരും. ചിലരങ്ങനെയാണ് വാക്കിലും പ്രവര്‍ത്തിയിലും വിടവ് വരുത്താറില്ല. അനന്തന്‍ ഗുണശേഖരന്‍ ഓടുന്നത് വിധിയേയും തോല്‍പ്പിച്ചാണ്. അയാള്‍ക്ക് മുന്നില്‍ വഴിമാറാനുള്ള കാത്തിരിപ്പിലാണ് കായിക ചരിത്രവും !

മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക

Saturday, September 5, 2015

വെറും കാഴ്ചയല്ല ! വെറും വാക്കുമല്ല !


പ്രകൃതിക്കൂട്ടില്‍ ഒരു പാര്‍ക്ക് !



ജയപ്രകാശ് നാരായണ്‍ പാര്‍ക്ക്, മത്തിക്കരെ
നേര്‍ത്ത നൂല്‍മഴ പൊടിഞ്ഞിരുന്ന ഒരു സായാഹ്നത്തില്‍ ഉദ്യാന നഗരത്തിലെ ജെ.പി.പാര്‍ക്കിലെത്തിയത് മറക്കാനാകാത്ത അനുഭമാണ് . ജീവിത പുസ്തകത്തില്‍ ആത്മാവെഴുതിയ കവിത പോലെ ഏറെ സുന്ദരമായിരുന്നു ആ കാഴ്ചകള്‍. തിരക്കുകള്‍ കലക്കി മറിച്ച നഗര ശരീരത്തില്‍ മനുഷ്യന്‍ കടഞ്ഞെടുത്ത മനോഹരമായ പ്രകൃതി കൂട്ടുകള്‍ കണ്ടറിഞ്ഞ ദിവസം. പിന്നെ എത്ര തവണ അവിടെ പോയെന്ന് എനിക്കുതന്നെ അറിയില്ല. 

ഭാഗ്യമെന്ന് പറയട്ടെ എന്‍റെ ഭാര്യയുടെ വീട് ഈ പാര്‍ക്കിന്‍റെ തൊട്ടടുത്താണ്. നടന്നുപോകാന്‍ പറ്റുന്നത്ര അടുത്ത് !

ജെ.പി.പാര്‍ക്കിലെ ജോഗിംഗ് ലൈന്‍

ബെംഗളൂരുവിലെ വലിയ പാര്‍ക്കുകളെന്നാല്‍ അന്നുവരെ എല്ലാരെ പോലെ എനിക്കും ലാല്‍ബാഗും കബണ്‍പാര്‍ക്കും ആയിരുന്നു. വേറിട്ട സുന്ദരമായ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ള ജെ.പി. പാര്‍ക്കിനേപ്പറ്റി നഗരത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്നും അറിവുണ്ടായിരിക്കില്ല. 

മനോഹരമായ പ്രതിമകള്‍




ജെ.പി.പാര്‍ക്ക് അഥവാ ജയപ്രകാശ് നാരായണ്‍ ജൈവ വൈവിദ്ധ്യ പാര്‍ക്ക് ബെംഗളൂരു നഗരത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പാര്‍ക്കാണ്. എണ്‍പത്തിയഞ്ച് ഏക്കറില്‍ പരന്ന് കിടക്കുന്ന ഇവിടേക്ക് ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടും വരാതിരിക്കാനാകില്ല. 


ഉദ്യാന നഗരത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ കബണ്‍പാര്‍ക്കും മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലി തുടങ്ങിവച്ച് മകന്‍ ടിപ്പുസുല്‍ത്താന്‍ പണി തീര്‍ത്ത ലാല്‍ബാഗും കഴിഞ്ഞാല്‍ നാടിന്റെ സ്വന്തം മക്കള്‍ ഒരുക്കിയ ജെ.പി.പാര്‍ക്ക് തന്നെയാണ് വലിപ്പത്തില്‍ മുമ്പില്‍. 2006ല്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെയാണ് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒമ്പതു കോടി രൂപ മുടക്കി ബെംഗളൂരു മഹാനഗര പാലികെയാണ് ജെ.പി.പാര്‍ക്ക് നിര്‍മ്മിച്ചത്.
പാര്‍ക്കിനുള്ളിലുള്ള തടാകത്തിലെ മത്സ്യങ്ങള്‍ 

നാടും നഗരവും ഒരുമിപ്പിക്കുന്ന ഇടത്താവളമെന്ന് ഈ പാര്‍ക്കിനെ വിശേഷിപ്പിക്കാം. കവാടം മുതല്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത് മനോഹരമായ ദൃശ്യവിസ്മയങ്ങളാണ്. പാര്‍ക്കിനുള്ളിലെ ചെറു പാര്‍ക്കുകളും നാല് തടാകങ്ങളും നീന്തല്‍ക്കുളവും മ്യൂസിക് ഫൗണ്ടെയ്‌നുമെല്ലാം നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വെളിവാക്കുന്നു. ആയിരക്കണക്കിന് മത്സ്യങ്ങള്‍ നിറഞ്ഞ തടാകങ്ങളും ദേശാടനക്കിളികളുടെ കലവറയായ പച്ചത്തുരുത്തുകളും പാര്‍ക്കിന്റെ സൗഭാവിക സൗന്ദര്യത്തിന്റെ നേരറിവാണ്. 
 
ജീവന്‍ തുടിക്കുന്ന പശുവിന്‍റെ മാതൃക

ഒരുഭാഗത്ത് നാട്ടിന്‍പുറത്തെ കര്‍ഷക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാട്ടിത്തരുമ്പോള്‍ മറ്റൊരു ഭാഗത്ത് ഏറ്റവും ആധുനിക സൗകര്യമുള്ള നീന്തല്‍ക്കുളവും ശ്രവണ നയനാനന്ദകരമായ മ്യൂസിക് ഫൗണ്ടെയ്‌നും ഒരുക്കിയിരിക്കുന്നു. ഇരുനൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളും നൂറുകണക്കിന് ഇനം പുല്‍ച്ചെടികളും കുറ്റിച്ചെടികളുമായി ജൈവ സമ്പത്താല്‍ സമൃദ്ധമാണ് ഇവിടം. 


നക്ഷത്ര വനവും രാശിവനവും
പരമ്പരാഗതമായ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയിലാണ് ഉള്ളിലുള്ള ചെറുപാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നക്ഷത്രവനവും രാശി വനവും നവഗ്രഹ വനവും ജോതിശാസ്ത്ര അറിവുകള്‍ സമന്വയിപ്പിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങളും ചെടികളും ഇവിടെ സൂക്ഷ്മതയോടെ വളര്‍ത്തുന്നു. കര്‍ണാടകയിലെ അല്‍മാട്ടിയിലെ ശിലാ ഉദ്യാന മാതൃയിലുള്ള റോക് ഗാര്‍ഡനും ജെ.പി.പാര്‍ക്കിലുണ്ട്. ഇതിനുപുറമെ നാലര കിലോമീറ്റര്‍ ജോഗിംഗ് ട്രാക്കും, വ്യായാമത്തിനുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. മുളന്തോട്ടവും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സ്ത്രീകള്‍ക്കായി പ്രത്യേകം ഷട്ടില്‍, ടെന്നീസ് കോര്‍ട്ടുകളും ജെ.പി.പാര്‍ക്കിന്റെ സവിശേഷതകളാണ്. 

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് കൊള്ളുമ്പോള്‍ ആയിരം എന്നും പറയും പോലെ എഴുതിയാലും തീരാത്ത കാര്യങ്ങള്‍ ഒളിപ്പിച്ച് ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഐ.ടി.നഗരത്തിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ തലയെടുപ്പോടെ കിടക്കുന്നു. യെശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള മത്തിക്കരെയിലാണ് ജയപ്രകാശ് നാരായണ്‍ ജൈവ വൈിദ്ധ്യ പാര്‍ക് സ്ഥിതിചെയ്യുന്നത്. വെളുപ്പിന് 5 മണി മുതല്‍ 9 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 8.30 വരെയുമാണ് സന്ദര്‍ശന സമയം. 

ലേഖകന്‍ ജെ.പി.പാര്‍ക്കില്‍
കണ്ട കാഴ്ചകള്‍ക്കപ്പുറം കാണാന്‍ ഇനിയുമേറെയുണ്ട് ഈ പാര്‍ക്കില്‍. പച്ചപ്പുകള്‍  കാര്‍ന്നെടുക്കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍ സമകാലിക നഗര വികസന യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ ഒരുകൂട്ടം ആളുകള്‍ മാറി ചിന്തിച്ചിരിക്കുന്നു. ചിന്തിക്കുക മാത്രമല്ല, അത് പ്രവര്‍ത്തിപഥത്തിലും എത്തിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഒരു കാഴ്ചയല്ല, അനുഭവമാണ്, നല്ല ഒന്നാന്തരം അറിവുകള്‍ നല്‍കുന്ന അനുഭവം !

Wednesday, August 12, 2015

2014 മലയാള ചലച്ചിത്ര പുരസ്കാര നിര്‍ണയം, എന്‍റെ കാഴ്ചപ്പാട്

ആകാശത്ത് നില്‍ക്കുന്ന താരങ്ങളായി അഭിനേതാക്കളും മുഖ്യധാരാ സിനിമാപ്രവര്‍ത്തകരും മാറ്റിനിര്‍ത്തപ്പെടുന്ന കാലത്ത് വിധിനിര്‍ണയങ്ങളും പരിഗണനാ ക്രമങ്ങളും മാറേണ്ടതുണ്ട്. ചിലര്‍ സൃഷ്ടിച്ച വട്ടങ്ങള്‍ക്കപ്പുറത്തേക്ക് ഈ കലാരൂപം കടന്നുചെല്ലേണ്ടതുമുണ്ട്.

പുരസ്കാരങ്ങളെയും അംഗീകാരങ്ങളെയും വിലയിരുത്തുന്നവര്‍ പരമ്പരാഗത ചിന്താരീതികളില്‍ നിന്ന് മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ വിധികര്‍ത്താക്കള്‍ക്കെതിരെ തിരിയുന്നവര്‍ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്.

ജനമനസ്സുകളെ ഏറ്റവും വേഗം കീഴടക്കുന്നതിലും അതുവഴി അവരുടെ സംസ്കാരം തന്നെ രൂപപ്പെടുത്തുന്നതിലും സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. അബോധതലത്തില്‍ പ്രവര്‍ത്തിക്കുന്ന താര ആരാധന ഒരാള്‍ ഇടുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ആഹാരത്തില്‍ വരെ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ സിനിമ ഒരു സാംസ്കാരിക ഇടപെടല്‍ കൂടിയാണ്.

അപ്രാപ്യമായ തലങ്ങളിലേക്ക് എഴുത്തും പാട്ടും സിനിമയും എല്ലാം മാറ്റപ്പെടുമ്പോള്‍ കാഴ്ചക്കാരാവാനും വിമര്‍ശകരാവാനും പ്രതിലോമ ശക്തികളാവാനും ആണ് നമ്മളില്‍ ഭൂരിപക്ഷവും ശ്രമിക്കുന്നത്. മനസ്സിനെ ഉദാത്തമായ തലങ്ങിലേക്ക് ഉയര്‍ത്തി ഭാവനാ സമ്പന്നമായ സര്‍ഗ്ഗാത്മകതയിലേക്ക് എത്തിക്കാനും സ്വപ്നം കാണിക്കാനും കഴിയുന്നിടത്താണ് വിവിധ കലകളുടെ സമ്മേളനമായ സിനിമയുടെ പ്രസക്തി. ക്രിയാത്മകമായ മാനസിക വ്യാപാരങ്ങള്‍ സമാധാനപരവും സന്തോഷപൂര്‍ണവുമായ സമൂഹ നിര്‍മ്മാണത്തിന് അനിവാര്യമാണ്. 

എനിക്കും അത് സാധിക്കുമെന്നുള്ള തോന്നല്‍ ഉളവാക്കുന്നിടത്താണ് പുതിയ ശ്രമങ്ങള്‍ തുടങ്ങുന്നതിന്‍റെ വേരുകള്‍. അങ്ങനെ നോക്കിയാല്‍ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഉള്ള ഒന്നാണെന്ന് പറയേണ്ടിവരും. അതില്‍ ജൂറി അദ്ധ്യക്ഷനായ ജോണ്‍ പോളിനെ അനുമോദിക്കുകയാണ് വേണ്ടത്.  അത് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരെ അവഗണിക്കുകയാണ് നല്ലത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഉദ്ദേശത്തെ മനസ്സിലാക്കുന്ന വിവേകശാലികള്‍ നമ്മുടെ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ ഒച്ചപ്പാടിനിടയില്‍ നിന്ന് നിലവാരം കുറഞ്ഞ കോമാളിവേഷം കെട്ടുകയാണ് അവരില്‍ കൂടുതല്‍ പേരും.

അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ കണ്ടെത്തലുകള്‍
സുഹൃത്തുക്കളെ, താരങ്ങള്‍ നമ്മില്‍ നിന്നകന്ന് മാറി നില്‍ക്കട്ടെ...പുരസ്കാരങ്ങള്‍ പ്രോത്സാഹനമാണ്. അത് അര്‍ഹിക്കപ്പെടുന്നത് സാധാരാണക്കാരിലെ അസാധാരണക്കാരാണ്. മനുഷ്യരുടെ ഇടയിലുള്ള നന്മകള്‍ കാണാന്‍ നമുക്ക് ശ്രമിക്കാം. അവിടെ നിന്നുള്ള കൂട്ടായ്മകളിലെ കഥയും കവിതയും സിനിമയും എല്ലാം തുടര്‍ന്നും അംഗീകരിക്കപ്പെടട്ടെ... നൈര്‍മല്യമുള്ള ഇന്ദ്രിയങ്ങള്‍‍ അതിലേക്ക് പരന്നൊഴുകട്ടെ...!

കള്ളപ്പണക്കാര്‍ക്കും കോടികളുടെ കണക്കുപറയുന്ന കച്ചവടക്കാര്‍ക്കും മള്‍ട്ടിപ്ലക്സുകളും ആയിരക്കണക്കിന് തീയറ്ററുകളും ഇവിടെയുണ്ടല്ലോ. അവിടെ അത് കണ്ട് കണ്ണുതള്ളി ബഡായി പറഞ്ഞുനടക്കുന്നവര്‍ ഈ എഴുത്ത്  ഉള്‍ക്കൊള്ളേണ്ടതില്ല. കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടത്തിനും, വിധ്വംസക, അനാശാസ്യ പ്രവര്‍‍ത്തനങ്ങള്‍ക്കും മറയാക്കപ്പെടുന്ന സിനിമയെന്ന മായിക ലോകത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. വഴിതെറ്റാനും തെറ്റിപ്പിക്കപ്പെടാനും സാധ്യതയുള്ള യുവത്വത്തെ പുതിയ മാതൃകകള്‍ കാട്ടിക്കൊടുക്കേണ്ടതുണ്ട്. ഇത്തവണത്തെ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ഒരുപക്ഷെ രാഷ്ട്രീയമുണ്ടെങ്കില്‍‍, ആ രാഷ്ട്രീയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു....! 

Friday, August 7, 2015

പറയാന്‍ മറന്ന പ്രണയം- മലയാളം കവിത

കവിത എഴുതിയത്- ഒ.എസ്.ഉണ്ണികൃഷ്ണന്‍
സംഗീതം- പ്രശാന്ത് പ്രഭാകര്‍
പാടിയത്- സുജിത് നായര്‍
മൊബൈല്‍ റെക്കോര്‍ഡിംഗ്.

കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Tuesday, July 14, 2015

നാക്കുളുക്കാതെ പറയാമോ?

1. ഉരുളീലൊരുരുള
2. ആന അലറലോടലറി
3. തെങ്ങടരും മുരടടരൂല
4. പെരുവിരലൊരെരടലിടറി
5. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
6. വരൾച്ച വളരെ വിരളമാണ്
7. പേരു മണി പണി മണ്ണു പണി
8. അറയിലെയുറിയില്‍ ഉരിതൈര്
9. അരമുറം താള്‌ ഒരു മുറം പൂള്‌
10. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
11. അലറലൊടലറലാനാലയില്‍ കാലികൾ
12. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
13. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
14. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി
15. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍
16. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി
17. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി
18. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി
19. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു
20. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്
21. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി
22. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ
23. കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
24. കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം
25. വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!
26. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ
27. ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
28. ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ
29. തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും
30. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
31. അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ
32. ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ